Sunday, November 29, 2020

Pentateuch

The first five books of the Bible are called the Pentateuch. It is also known as Torah. 

The Pentateuch marks the beginning of the history of salvation.

Names of the first 5 books of the Bible are: Genesis, Exodus, Leviticus, Numbers, and Deuteronomy.

I will quote one verse from each of these books. 

1.  I will make of you a great nation, and I will bless you; I will make your name great, so that you will be a blessing. Genesis 12:2 

2. The Lord will fight for you; all you have to do is to keep still.” Exodus 14:14 

3. I will set my tabernacle in your midst, and will not loathe you. Leviticus 26:11 

4. The Lord bless you and keep you! Numbers 6:24 

5. It is the Lord who goes before you; he will be with you and will never fail you or forsake you. So do not fear or be dismayed.”  Deuteronomy 31:8 

The Pentatuch പഞ്ചഗ്രന്ഥി

[ബൈബിളിലെ ആദ്യത്തെ 5 പുസ്തകങ്ങളുടെ പേരുകൾ : ഉല്പത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ,  നിയമാവർത്തനം 

ആദ്യത്തെ ഈ 5 പുസ്തകങ്ങൾക്ക് പറയുന്ന പേരാണ് പഞ്ചഗ്രന്ഥി. 

രക്ഷാകര ചരിത്രത്തിന്റെ തുടക്കമാണ് പഞ്ചഗ്രന്ഥിയിൽ കാണുന്നത്.

I will make of you a great nation, and I will bless you; I will make your name great, so that you will be a blessing. Genesis 12:2 

 ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്‍െറ പേര്‌ ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. ഉല്‍പത്തി 12 : 2

The Lord will fight for you; all you have to do is to keep still.” Exodus 14:14 

കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടിയുദ്‌ധം ചെയ്‌തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.
പുറപ്പാട്‌ 14 : 14


I will set my tabernacle in your midst, and will not loathe you. Leviticus 26:11 
ഞാന്‍ എന്‍െറ കൂടാരം നിങ്ങളുടെയിടയില്‍ സ്‌ഥാപിക്കും. ഞാന്‍ നിങ്ങളെ ഉപേക്‌ഷിക്കുകയില്ല.
ലേവ്യര്‍ 26 : 11

The Lord bless you and keep you! Numbers 6:24 
കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ.
സംഖ്യ 6 : 24

It is the Lord who goes before you; he will be with you and will never fail you or forsake you. So do not fear or be dismayed.”  Deuteronomy 31:8 
കര്‍ത്താവാണു നിന്‍െറ മുന്‍പില്‍ പോകുന്നത്‌. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്‌നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ.
നിയമാവര്‍ത്തനം 31 : 8

Saturday, July 4, 2020

ക്രിസ്തീയ വിളിയെക്കുറിച്ചുള്ള ബൈബിൾ വചനങ്ങൾ

അവരുടെ മറുപടി ഇതായിരുന്നു: ഞങ്ങള്‍ ആകാശത്തിന്‍െറയും ഭൂമിയുടെയും ദൈവത്തിന്‍െറ ദാസന്‍മാരാണ്‌. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മഹാനായ ഒരു ഇസ്രായേല്‍രാജാവു പണിതീര്‍ത്ത ആലയം ഞങ്ങള്‍ വീണ്ടും പണിയുന്നു. എസ്രാ 5 : 11


നിങ്ങള്‍ സജീവശിലകള്‍കൊണ്ടുള്ള ഒരു ആത്‌മീയഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ. യേശുക്രിസ്‌തുവഴി ദൈവത്തിനു സ്വീകാര്യമായ ബലികളര്‍പ്പിക്കുന്നതിന്‌ വിശുദ്‌ധമായ ഒരു പുരോഹിത ജനമാവുകയും ചെയ്യട്ടെ. 1 പത്രോസ് 2 : 5

ദൈവത്തിന്‍െറ നിയോഗവും വിളിയും അനുസരിച്ച്‌ ഓരോരുത്തരും ജീവിതം നയിക്കട്ടെ - ഇതാണ്‌ എല്ലാ സഭകളോടും ഞാന്‍ കല്‍പിക്കുന്നത്‌. 1 കോറിന്തോസ്‌ 7 : 17 

ഇത്‌, ക്രിസ്‌തുവില്‍ ആദ്യമായി പ്രത്യാശയര്‍പ്പി  ച്ചനാം അവന്‍െറ മഹത്വത്തിനും സ്‌തുതിക്കുംവേണ്ടി ജീവിക്കുന്നതിനാണ്‌. എഫേസോസ്‌ 1 : 12

അതുകൊണ്ട്‌ സഹോദരരേ, ഏത്‌ അവസ്‌ഥയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടുവോ ആ അവസ്‌ഥയില്‍ ദൈവത്തോടൊത്തു നിലനില്‍ക്കുവിന്‍. 1 കോറിന്തോസ്‌ 7 : 24

താന്‍മുന്‍കൂട്ടി നിശ്‌ചയിച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി. റോമാ 8 : 30

ദൈവത്തിന്‍െറ സ്‌നേ ഹഭാജനങ്ങളും വിശുദ്‌ധരാകാന്‍ വിളിക്കപ്പെട്ടവരുമായി റോമായിലുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും കൃപയും സമാധാനവും. റോമാ 1 : 7

കോറിന്തോസിലുള്ള ദൈവത്തിന്‍െറ സഭയ്‌ക്ക്‌ എഴുതുന്നത്‌: യേശുക്രിസ്‌തുവില്‍ വിശുദ്‌ധരായവര്‍ക്കും വിശുദ്‌ധരാകാന്‍ വിളിക്കപ്പെട്ടവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ നാമം എല്ലായിടത്തും വിളിച്ചപേക്‌ഷിക്കുന്ന എല്ലാവര്‍ക്കും
1 കോറിന്തോസ്‌ 1 : 2

ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. റോമാ 8 : 28 

സഹോദരരേ, സ്വാതന്ത്യ്രത്തിലേക്കാണ്‌ നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്‌; ഭൗതികസുഖത്തിനുള്ള സ്വാതന്ത്യ്രമായി അതിനെ ഗണിക്കരുതെന്നുമാത്രം. പ്രത്യുത, സ്‌നേഹത്തോടുകൂടെ ദാസരെപ്പോലെ പരസ്‌പരം സേവിക്കുവിന്‍.ഗലാത്തിയാ 5 : 13

യേശുക്രിസ്‌തുവിന്‍െറ അപ്പസ്‌തോലനായി ദൈവഹിതാനുസരണം വിളിക്കപ്പെട്ട പൗലോസും സഹോദരന്‍ സൊസ്‌തേനെ സ്‌സും 1 കോറിന്തോസ്‌ 1 : 1

യേശുക്രിസ്‌തുവിന്‍െറ ദാസനും അപ്പസ്‌തോലനായിരിക്കാന്‍ വിളിക്കപ്പെട്ടവനും ദൈവത്തിന്‍െറ സുവിശേഷത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവനുമായ പൗലോസ്‌ എഴുതുന്നത്‌. റോമാ 1 : 1

അവിശ്വാസിയായ ജീവിതപങ്കാളി വേര്‍പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപ്രകാരം ചെയ്‌തുകൊള്ളട്ടെ. അത്തരം സ ന്‌ദര്‍ഭങ്ങളില്‍ ആ സഹോദരന്‍െറ യോ സഹോദരിയുടെയോ വിവാഹബന്‌ധം നിലനില്‍ക്കുന്നില്ല. ദൈവം നിങ്ങളെ സമാധാനത്തിലേക്കാണ്‌ വിളിച്ചിരിക്കുന്നത്‌. 1 കോറിന്തോസ്‌ 7 : 15

മക്കെദോനിയാക്കാരെ സുവിശേഷമറിയിക്കാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കയാണെന്ന്‌ അറിഞ്ഞ്‌ അവന്‌ ദര്‍ശ നമുണ്ടായ ഉടനെ ഞങ്ങള്‍ അങ്ങോട്ടു പോകാന്‍ ഉദ്യമിച്ചു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 10

എന്തെന്നാല്‍, ദൈവത്തിന്‍െറ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല. റോമാ 11 : 29

എന്നാല്‍, ഞാന്‍ മാതാവിന്‍െറ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ ദൈവം എന്നെ പ്രത്യേകം തെരഞ്ഞെടുത്തു; തന്‍െറ കൃപയാല്‍ അവിടുന്ന്‌ എന്നെ വിളിച്ചു. ഗലാത്തിയാ 1 : 15

ഇസ്രായേല്‍ ശിശുവായിരുന്നപ്പോള്‍ ഞാനവനെ സ്‌നേഹിച്ചു; ഈജിപ്‌തില്‍നിന്ന്‌ ഞാന്‍ എന്‍െറ മകനെ വിളിച്ചു. ഹോസിയാ 11 : 1

കര്‍ത്താവിന്‍െറ പുരോഹിതരെന്നു നിങ്ങള്‍ വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്‍െറ ശുശ്രൂഷകരെന്നു നിങ്ങള്‍ അറിയപ്പെടും. ജനതകളുടെ സമ്പത്ത്‌ നിങ്ങളനുഭവിക്കും. അവരുടെ ധനം കൈവശപ്പെടുത്തി നിങ്ങള്‍ അഭിമാനിക്കും. ഏശയ്യാ 61 : 6

യേശു അവിടെ നിന്ന്‌ അവരെ വിളിച്ചു ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക്‌ എന്തുചെയ്യണമെന്നാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌? മത്തായി 20 : 32

അവന്‍ അവളുടെ കൈയ്‌ക്കുപിടിച്ച്‌ അവളെ വിളിച്ചുകൊണ്ടു പറഞ്ഞു: ബാലികേ, എഴുന്നേല്‍ക്കുക. ലൂക്കാ 8 : 5

കര്‍ത്താവിനാല്‍ രക്‌ഷിക്കപ്പെട്ട വിശുദ്‌ധജനമെന്ന്‌ അവര്‍ വിളിക്കപ്പെടും. അന്വേഷിക്കപ്പെടുന്നവള്‍, അപരിത്യക്‌തനഗരം, എന്നു നീ വിളിക്കപ്പെടും. ഏശയ്യാ 62 : 12

അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു. അത്‌ അവനു നീതിയായി പരിഗണിക്കപ്പെട്ടു എന്നതിരുവെഴുത്തു നിറവേറി. അവന്‍ ദൈവത്തിന്‍െറ സ്‌നേഹിതന്‍ എന്നു വിളിക്കപ്പെടുകയുംചെയ്‌തു. യാക്കോബ്‌ 2 : 23

കര്‍ത്താവിന്‍െറ ദൂതന്‍ ആകാശത്തുനിന്നു വീണ്ടും അബ്രാഹത്തെ വിളിച്ചു പറഞ്ഞു: ഉല്‍പത്തി 22 : 15

രാത്രിയിലുണ്ടായ ദര്‍ശനങ്ങളിലൂടെ ദൈവം ഇസ്രായേലിനോടു സംസാരിച്ചു. യാക്കോബേ, യാക്കോബേ, അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളി കേട്ടു. ഉല്‍പത്തി 46 : 2

അവന്‍ അതു കാണുന്നതിന്‌ അടുത്തു ചെല്ലുന്നതു കര്‍ത്താവു കണ്ടു. മുള്‍പ്പടര്‍പ്പിന്‍െറ മധ്യത്തില്‍നിന്ന്‌ ദൈവം അവനെ വിളിച്ചു: മോശേ, മോശേ, അവന്‍ വിളികേട്ടു: ഇതാ ഞാന്‍ !പുറപ്പാട്‌ 3 : 4

അവിടുന്നു പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്‌? ഉല്‍പത്തി 3 : 9

അപ്പോള്‍ കര്‍ത്താവ്‌ സാമുവലിനെ വിളിച്ചു: 1 സാമുവല്‍ 3 : 4

ഞാന്‍ സൃഷ്‌ടിക്കുന്നവയില്‍ നിങ്ങള്‍ നിത്യം സന്തോഷിക്കുകയും ആനന്‌ദിക്കുകയും ചെയ്യുവിന്‍. ജറുസലെമിനെ ഒരു ആനന്‌ദമായും അവളുടെ ജനത്തെ ആഹ്‌ളാദമായും ഞാന്‍ സൃഷ്‌ടിക്കുന്നു.
ഏശയ്യാ 65 : 18

അവന്‍ ഇരുന്നിട്ടു പന്ത്രണ്ടുപേരെയും വിളിച്ചു പറഞ്ഞു: ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്ത വനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം.
മര്‍ക്കോസ്‌ 9 : 35

നിന്‍െറ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. നിന്‍െറ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ.
ലൂക്കാ 15 : 19


Sunday, July 28, 2019

Bible verses on Healing: Malayalam

ഞാന്‍ അവര്‍ക്കു സമാധാനവും ഭദ്രതയും സമൃദ്‌ധമായി കൊടുക്കും. ജറെമിയാ 33 : 6

കര്‍ത്താവിന്‍െറ സ്വരം ശക്‌തി നിറഞ്ഞതാണ്‌; അവിടുത്തെ ശബ്‌ദം പ്രതാപമുറ്റതാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 29 : 4

ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു; എല്ലാ കഷ്‌ടതകളിലുംനിന്ന്‌അവനെ രക്‌ഷിക്കുകയും ചെയ്‌തു.
സങ്കീര്‍ത്തനങ്ങള്‍ 34 : 6

അവിടുന്നു തന്റെ വചനം അയച്ച്‌, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു. സങ്കീര്‍ത്തനങ്ങള്‍ 107 : 20

മകനേ, രോഗം വരുമ്പോള്‍ ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക; അവിടുന്ന്‌ നിന്നെ സുഖപ്പെടുത്തും. പ്രഭാഷകന്‍ 38 : 9

കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ്‌ അവരെ സുഖപ്പെടുത്തിയത്‌. ജ്‌ഞാനം 16 : 12

അവിടുന്ന്‌ മുറിവേല്‍പ്പിക്കും;എന്നാല്‍, വച്ചുകെട്ടും; അവിടുന്ന്‌ പ്രഹരിക്കും;എന്നാല്‍, അവിടുത്തെ കരം സുഖപ്പെടുത്തും. ജോബ്‌ 5 : 18

കര്‍ത്താവു ജറുസലെമിനെ പണിതുയര്‍ത്തുന്നു; ഇസ്രായേലില്‍നിന്നു ചിതറിപ്പോയവരെ അവിടുന്ന്‌ ഒരുമിച്ചു കൂട്ടുന്നു.
അവിടുന്നു ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു. സങ്കീര്‍ത്തനങ്ങള്‍ 147 : 2-3

നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട്‌ അവന്‍ കുരിശിലേറി. അത്‌, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്‌. അവന്‍െറ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു. 1 പത്രോസ് 2 : 24

നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്‌ഷതമേല്‍പ്പിക്കപ്പെട്ടു. അവന്‍െറ മേലുള്ള ശിക്‌ഷ നമുക്കു രക്‌ഷ നല്‍കി; അവന്‍െറ ക്‌ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു. ഏശയ്യാ 53 : 5

അവിടുന്നു നിന്‍െറ അകൃത്യങ്ങള്‍ക്‌ഷമിക്കുന്നു; നിന്‍െറ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു. സങ്കീര്‍ത്തനങ്ങള്‍ 103 : 3

അവന്‍ അവളോടു പറഞ്ഞു: മകളേ, നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോവുക; വ്യാധിയില്‍നിന്നു വിമുക്‌തയായിരിക്കുക. മര്‍ക്കോസ്‌ 5 : 34

നിങ്ങളുടെ വിശ്വാസംപോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞുകൊണ്ട്‌ അവന്‍ അവരുടെ കണ്ണുകളില്‍ സ്‌പര്‍ശിച്ചു. മത്തായി 9 : 29

യേശു പറഞ്ഞു: സ്‌ത്രീയേ, നിന്‍െറ വിശ്വാസം വലുതാണ്‌. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി. മത്തായി 15 : 28

സായാഹ്‌നമായപ്പോള്‍ അനേകം പിശാചുബാധിതരെ അവര്‍ അവന്‍െറ യടുത്തു കൊണ്ടുവന്നു. അവന്‍ അശുദ്‌ധാത്‌മാക്കളെ വചനംകൊണ്ടു പുറത്താക്കുകയും എല്ലാരോഗികളെയും സുഖപ്പെടുത്തുകയും ചെയ്‌തു.
മത്തായി 8 : 16

അപ്പോള്‍ ഒരു കുഷ്‌ഠരോഗി അടുത്തുവന്ന്‌ താണുവണങ്ങിപ്പറഞ്ഞു: കര്‍ത്താവേ, അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്‌ധനാക്കാന്‍ കഴിയും.
യേശു കൈനീട്ടി അവനെ സ്‌പര്‍ശിച്ചുകൊണ്ട്‌, അരുളിച്ചെയ്‌തു: എനിക്കു മനസ്സുണ്ട്‌, നിനക്കു ശുദ്‌ധിവരട്ടെ. തത്‌ക്‌ഷണം കുഷ്‌ഠം മാറി അവനു ശുദ്‌ധി വന്നു. മത്തായി 8 : 2-3

അവന്‍ അടുത്തു വന്നപ്പോള്‍ യേശു ചോദിച്ചു:ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്‌? അവന്‍ പറഞ്ഞു: കര്‍ത്താവേ, എനിക്കു കാഴ്‌ച വീണ്ടുകിട്ടണം.
യേശു പറഞ്ഞു: നിനക്കു കാഴ്‌ചയുണ്ടാകട്ടെ. നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. ലൂക്കാ 18 : 41-42

വൈകുന്നേരമായപ്പോള്‍, വിവിധരോഗങ്ങളാല്‍ കഷ്‌ടപ്പെട്ടിരുന്നവരെയെല്ലാം അവര്‍ അവന്‍െറ അടുത്തുകൊണ്ടുവന്നു. ഓരോരുത്തരുടെയുംമേല്‍ കൈ വച്ച്‌ അവന്‍ അവരെ സുഖപ്പെടുത്തി.
നീ ദൈവപുത്രനാണ്‌ എന്ന്‌ ഉറക്കെവിളിച്ചു പറഞ്ഞുകൊണ്ട്‌ അനേകരില്‍നിന്ന്‌ പിശാചുക്കള്‍ വിട്ടുപോയി. അവന്‍ അവ യെ ശാസിച്ചു. താന്‍ ക്രിസ്‌തുവാണെന്ന്‌ അവയ്‌ക്ക്‌ അറിയാമായിരുന്നതുകൊണ്ട്‌, അവന്‍ അവയെ സംസാരിക്കാന്‍ അനുവദിച്ചില്ല. ലൂക്കാ 4 : 40-41

അവന്‍ അവളുടെ കൈയില്‍ സ്‌പര്‍ശിച്ചു; പനി അവളെ വിട്ടുമാറി. അവള്‍ എഴുന്നേറ്റ്‌ അവനെ ശുശ്രൂഷിച്ചു. മത്തായി 8 : 15

അവന്‍ അടുത്തു ചെന്ന്‌ അവളെ കൈയ്‌ക്കു പിടിച്ച്‌ എഴുന്നേല്‍പിച്ചു. പനി അവളെ വിട്ടുമാറി. അവള്‍ അവരെ ശുശ്രൂഷിച്ചു. മര്‍ക്കോസ്‌ 1 : 31

അവന്‍ അവളുടെ അടുത്തെത്തി പനിയെ ശാസിച്ചു; അത്‌ അവളെ വിട്ടുമാറി. ഉടനെ അവള്‍ എഴുന്നേറ്റ്‌ അവരെ ശുശ്രൂഷിച്ചു.
ലൂക്കാ 4 : 39

അവന്‍ അവളോടു പറഞ്ഞു: ഈ വാക്കുമൂലം, നീ പൊയ്‌ക്കൊള്ളുക; പിശാചു നിന്‍െറ മകളെ വിട്ടുപോയിരിക്കുന്നു.
അവള്‍ വീട്ടിലേക്കു പോയി. കുട്ടി കട്ടിലില്‍ കിടക്കുന്നത്‌ അവള്‍ കണ്ടു. പിശാച്‌ അവളെ വിട്ടുപോയിരുന്നു. മര്‍ക്കോസ്‌ 7 : 29-30
ഗ്രാമങ്ങളിലോ, നഗരങ്ങളിലോ, നാട്ടിന്‍പുറങ്ങളിലോ അവന്‍ ചെന്നിടത്തൊക്കെ, ആളുകള്‍ രോഗികളെ കൊണ്ടുവന്ന്‌ പൊതുസ്‌ഥലങ്ങളില്‍ കിടത്തിയിരുന്നു. അവന്‍െറ വസ്‌ത്രത്തിന്‍െറ വിളുമ്പിലെങ്കിലും സ്‌പര്‍ശിക്കാന്‍ അനുവദിക്കണമെന്ന്‌ അവര്‍ അപേക്‌ഷിച്ചു. സ്‌പര്‍ശിച്ചവരെല്ലാം സുഖം പ്രാപിക്കയും ചെയ്‌തു. മര്‍ക്കോസ്‌ 6 : 56

ജനക്കൂട്ടത്തെ പുറത്താക്കിയശേഷം അവന്‍ അകത്തുകടന്ന്‌, അവളെ കൈയ്‌ക്കുപിടിച്ച്‌ ഉയര്‍ത്തി. അപ്പോള്‍ ബാലിക എഴുന്നേറ്റു.
ഈ വാര്‍ത്ത ആ നാട്ടിലെങ്ങും പരന്നു. മത്തായി 9 : 25-26

അവന്‍ അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്‍െറ സുവിശേഷംപ്രസംഗിച്ചും ജനങ്ങളുടെ എല്ലാരോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. മത്തായി 4 : 23

യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു കിടക്കയെടുത്തു നടക്കുക.
അവന്‍ തത്‌ക്‌ഷണം സുഖം പ്രാപിച്ച്‌ കിടക്കയെടുത്തു നടന്നു. അന്ന്‌ സാബത്ത്‌ ആയിരുന്നു.
യോഹന്നാന്‍ 5 :8-9

നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രഷ്‌ഠന്‍മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്‍െറ നാമത്തില്‍ അവനെ തൈ ലാഭിഷേകം ചെയ്‌ത്‌ അവനുവേണ്ടി പ്രാര്‍ഥിക്കട്ടെ. യാക്കോബ്‌ 5 : 14

വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ്‌ അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്‌തിട്ടുണ്ടെങ്കില്‍ അവിടുന്ന്‌ അവനു മാപ്പു നല്‍കും. യാക്കോബ്‌ 5 : 15

നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്‌പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്‍െറ പ്രാര്‍ഥന വളരെ ശക്‌തിയുള്ളതും ഫല ദായകവുമാണ്‌.
യാക്കോബ്‌ 5 : 16

ഒരുവന്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്‌തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന്‌ ആത്‌മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവന്‌ വ്യാഖ്യാനത്തിനുള്ള വരവും, അതേ ആത്‌മാവു തന്നെ നല്‍കുന്നു. 1 കോറിന്തോസ്‌ 12 : 10

ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു. ലൂക്കാ 9 : 2
 
കര്‍ത്താവ്‌ ഭൂമിയില്‍നിന്ന്‌ഒൗഷധങ്ങള്‍ സൃഷ്‌ടിച്ചു; ബുദ്‌ധിയുള്ളവന്‍ അവയെ അവഗണിക്കുകയില്ല. പ്രഭാഷകന്‍ 38 : 4

മനുഷ്യന്‍െറ അദ്‌ഭുതകൃത്യങ്ങളില്‍ മഹത്വപ്പെടേണ്ടതിന്‌ അവിടുന്ന്‌ മനുഷ്യര്‍ക്കു സിദ്‌ധികള്‍ നല്‍കി.
അതുമുഖേന അവന്‍ വേദനയകറ്റുകയും രോഗം സുഖമാക്കുകയും ചെയ്യുന്നു; പ്രഭാഷകന്‍ 38 : 6-7

വിജയം വൈദ്യന്‍െറ കൈകളില്‍സ്‌ഥിതിചെയ്യുന്ന അവസരമുണ്ട്‌.
രോഗം നിര്‍ണയിച്ചു സുഖപ്പെടുത്തിജീവന്‍ രക്‌ഷിക്കാന്‍ അവിടുത്തെഅനുഗ്രഹത്തിനുവേണ്ടി അവനുംകര്‍ത്താവിനോട്‌ പ്രാര്‍ഥിച്ചിട്ടുണ്ട്‌. പ്രഭാഷകന്‍ 38 : 13-14

അയല്‍ക്കാരനോടു പക വച്ചുപുലര്‍ത്തുന്നവന്‌ കര്‍ത്താവില്‍ നിന്നു കരുണ പ്രതീക്‌ഷിക്കാമോ? പ്രഭാഷകന്‍ 28 : 3

നിയമലംഘനം ഇരുവായ്‌ത്തലവാള്‍ പോലെയാണ്‌; അതുണ്ടാക്കുന്ന മുറിവുകള്‍ ഉണങ്ങുകയില്ല. പ്രഭാഷകന്‍ 21 : 3

നിന്‍െറ ക്‌ഷതത്തിനു ശമനമില്ല. നിന്‍െറ മുറിവു മാരകമാണ്‌. നിന്നെക്കുറിച്ച്‌ കേള്‍ക്കുന്നവരെല്ലാം കൈകൊട്ടിച്ചിരിക്കും. നിന്‍െറ ഒടുങ്ങാത്ത ദ്രാഹം ഏല്‍ക്കാത്തത്‌ ആര്‍ക്കാണ്‌? നാഹും 3 : 19

ഈജിപ്‌തിന്‍െറ കന്യകയായ പുത്രീ, ഗിലയാദിലേക്കു പോകൂ, തൈലം കൈയിലെടുക്കൂ. നീ അനവധി ഒൗഷധങ്ങള്‍ ഉപയോഗിച്ചു; എല്ലാം പാഴായിപ്പോയി. നിനക്കു രോഗശാന്തിയില്ല. ജറെമിയാ 46 : 11

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: സുഖപ്പെടുത്താനാവാത്തവിധം നിനക്കു ക്‌ഷതമേറ്റിരിക്കുന്നു; നിന്‍െറ മുറിവു ഗുരുതരമാണ്‌.
നിനക്കുവേണ്ടി വാദിക്കാന്‍ ആരുമില്ല; നിന്‍െറ മുറിവിനു മരുന്നില്ല; നിനക്കു സൗഖ്യം ലഭിക്കുകയുമില്ല. ജറെമിയാ 30 : 12-13

ഐശ്വര്യത്തില്‍ സ്‌നേഹിതനെഅറിയാന്‍ സാധിക്കുകയില്ല; കഷ്‌ടതയില്‍ ശത്രു മറഞ്ഞിരിക്കുകയുമില്ല. പ്രഭാഷകന്‍ 12 : 8

ഹാ! കഷ്‌ടം. എനിക്കു മുറിവേറ്റിരിക്കുന്നു- ദാരുണമായ മുറിവ്‌; ഞാന്‍ അതു സഹി  ച്ചേമതിയാവൂ. എന്‍െറ കൂടാരം തകര്‍ന്നുപോയി. ജറെമിയാ 10 : 19

അവന്‍ തുടര്‍ന്നു: അവനെ നിര്‍മലമായ ശിരോവസ്‌ത്രം അണിയിക്കുക. അവര്‍ അവനെ നിര്‍മലമായ ശിരോവസ്‌ത്രം അണിയിക്കുകയും വസ്‌ത്രം ധരിപ്പിക്കുകയും ചെയ്‌തു. കര്‍ത്താവിന്‍െറ ദൂതന്‍ അടുത്തു നില്‍പ്പുണ്ടായിരുന്നു. സഖറിയാ 3 : 5

അവന്‍ പറഞ്ഞു: നിങ്ങള്‍ പോയി ആ കുറുക്കനോടു പറയുവിന്‍: ഞാന്‍ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നല്‍കുകയും ചെയ്യും. മൂന്നാംദിവസം എന്‍െറ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കും. ലൂക്കാ 13 : 32

ഒൗചിത്യമില്ലാത്ത ദൂതന്‍ ആളുകളെകുഴപ്പത്തിലാഴ്‌ത്തുന്നു; വിശ്വസ്‌തനായ സന്‌ദേശവാഹകന്‍ രഞ്‌ജനം കൈവരുത്തുന്നു. സുഭാഷിതങ്ങള്‍ 13 : 17

Bible verses on Alcoholism- Malayalam

മാംസം ഭക്‌ഷിക്കാതെയും വീഞ്ഞു കുടിക്കാതെയും നിന്‍െറ സഹോദരനു പാപകാരണമാകുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലത്‌.
റോമാ 14 : 21

അതിനാല്‍, നിങ്ങള്‍ ഭക്‌ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവ മഹത്വത്തിനായി ചെയ്യുവിന്‍.
1 കോറിന്തോസ്‌ 10 : 31

നിനക്ക്‌ അഹിതമായത്‌ അപരനോടും ചെയ്യരുത്‌. അമിതമായി മദ്യപിക്ക രുത്‌. ഉന്‍മത്തത ശീലമാക്കരുത്‌.
തോബിത്‌ 4 : 15

മാംസം ഭക്‌ഷിക്കാതെയും വീഞ്ഞു കുടിക്കാതെയും നിന്‍െറ സഹോദരനു പാപകാരണമാകുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലത്‌.
റോമാ 14 : 21

ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാന്‍വേണ്ടി അതിരാവിലെ ഉണരുകയും വീഞ്ഞുകുടിച്ചു മദിക്കാന്‍ വേണ്ടി ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!
ഏശയ്യാ 5 : 11

വീഞ്ഞുകുടിക്കുന്നതില്‍ വീരന്‍മാരും വിവിധതരം മദ്യം കൂട്ടിക്കലര്‍ത്തുന്നതില്‍ വിരുതന്‍മാരും ആയവര്‍ക്കു ദുരിതം!
ഏശയ്യാ 5 : 22

ദുരിതവും ദുഃഖവും കലഹവുംആവലാതിയും ആര്‍ക്കാണ്‌? ആര്‍ക്കാണ്‌ അകാരണമായ മുറിവുകള്‍? ആരുടെ കണ്ണാണു ചുവന്നു കലങ്ങിയത്‌?
വീഞ്ഞു കുടിച്ചു സമയം പോക്കുന്നവര്‍ക്കും വീഞ്ഞുകലര്‍ത്തി രുചിപരീക്‌ഷിക്കുന്നവര്‍ക്കും തന്നെ.
സുഭാഷിതങ്ങള്‍ 23 : 29-30

ചഷകങ്ങളില്‍ വീഞ്ഞു ചെമന്നു തിളങ്ങി കവിഞ്ഞൊഴുകുന്നതു നോക്കിയിരിക്കരുത്‌.
അവസാനം അതു പാമ്പിനെപ്പോലെകടിക്കുകയും അണലിയെപ്പോലെകൊത്തുകയും ചെയ്യും.
സുഭാഷിതങ്ങള്‍ 23 : 31-32

അമിതമായി വീഞ്ഞു കുടിക്കുകയുംമാംസം ഭക്‌ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍പ്പെടരുത്‌.
സുഭാഷിതങ്ങള്‍ 23 : 20

എന്തെന്നാല്‍ മദ്യപനും ഭോജനപ്രിയനും ദാരിദ്യ്രത്തിലകപ്പെടും; മത്തുപിടിച്ചു മയങ്ങുന്നവന്‌കീറത്തുണിയുടുക്കേണ്ടിവരും
സുഭാഷിതങ്ങള്‍ 23 : 21

അമിതമായാല്‍ വീഞ്ഞ്‌ ഇടര്‍ച്ചയുംപ്രലോഭനവും ഉണ്ടാക്കുന്ന തിക്‌താനുഭവമാണ്‌.
ഉന്‍മത്തത വിഡ്‌ഢിയെ കോപിപ്പിച്ച്‌ നാശത്തിലെത്തിക്കുന്നു; അത്‌ അവന്‍െറ ശക്‌തി കെടുത്തി മുറിവു വര്‍ദ്‌ധിപ്പിക്കുന്നു. പ്രഭാഷകന്‍ 31 : 29-30

കള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്‍മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല. 1 കോറിന്തോസ്‌ 6 : 10

മദ്യപന്‍മാരേ, ഉണര്‍ന്നുവിലപിക്കുവിന്‍; വീ ഞ്ഞുകുടിക്കുന്നവരേ, നെടുവീര്‍പ്പിടുവിന്‍. മധുരിക്കുന്ന വീഞ്ഞു നിങ്ങളുടെ അധരങ്ങളില്‍നിന്നു തട്ടിമാറ്റിയിരിക്കുന്നു. ജോയേല്‍ 1 : 5

മദ്യപന്‍െറ കൈയില്‍ തുളഞ്ഞുകയറിയമുള്ളുപോലെയാണ്‌ ഭോഷന്‍മാരുടെവായില്‍ ആപ്‌തവാക്യം. സുഭാഷിതങ്ങള്‍ 26 : 9
നിങ്ങളുടെ അമാവാസികളും ഉത്‌സവങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്കു ദുസ്‌സഹമായിത്തീര്‍ന്നിരിക്കുന്നു.
നിങ്ങള്‍ കരങ്ങളുയര്‍ത്തുമ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്നു മുഖം മറയ്‌ക്കും. നിങ്ങള്‍ എത്ര പ്രാര്‍ഥിച്ചാലും ഞാന്‍ കേള്‍ക്കുകയില്ല. നിങ്ങളുടെ കരങ്ങള്‍ രക്‌തപങ്കിലമാണ്‌.
ഏശയ്യാ 1 : 14-15

പ്രത്യുത, സഹോദരന്‍ എന്നു വിളിക്കപ്പെടുന്നവന്‍ അസന്‍മാര്‍ഗിയോ അത്യാഗ്രഹിയോ വിഗ്ര ഹാരാധകനോ പരദൂഷകനോ മദ്യപനോ ക ള്ളനോ ആണെന്നുകണ്ടാല്‍ അവനുമായി സംസര്‍ഗം പാടില്ലെന്നാണ്‌ ഞാന്‍ എഴുതിയത്‌. അവനുമൊരുമിച്ചു ഭക്‌ഷണം കഴിക്കുകപോലുമരുത്‌. 1 കോറിന്തോസ്‌ 5 : 11

ആര്‍ത്തിപൂണ്ട അവര്‍ക്കു ഞാന്‍ വിരുന്നൊരുക്കും. കുടിച്ചു മദിച്ച്‌ അവര്‍ ബോധമറ്റു വീഴും. ഉണരാത്തനിദ്രയില്‍ അവര്‍ അമരും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ജറെമിയാ 51 : 39

അവരോടു പറയണം: ഞങ്ങളുടെ ഈ മകന്‍ ദുര്‍വാശിക്കാരനും ധിക്കാരിയുമാണ്‌; അവന്‍ ഞങ്ങളെ അനുസരിക്കുന്നില്ല. ഭോജനപ്രിയനും മദ്യപനുമാണ്‌.
അപ്പോള്‍ പട്ടണവാസികള്‍ അവനെ കല്ലെറിഞ്ഞു കൊല്ലണം. അങ്ങനെ ആ തിന്‍മ നിങ്ങളുടെയിടയില്‍നിന്ന്‌ നീക്കിക്കളയണം. ഇസ്രായേല്‍ മുഴുവന്‍ ഇതു കേട്ടു ഭയപ്പെടട്ടെ. നിയമാവര്‍ത്തനം 21 : 20-21

കര്‍ത്താവിനെതിരേ തന്നത്താന്‍ ഉയര്‍ത്തിയതിനാല്‍ മൊവാബിനെ ഉന്‍മത്തനാക്കുക. അവന്‍ ഛര്‍ദിയില്‍ കിടന്നുരുളട്ടെ. അവനും അവമാനിതനാകട്ടെ. ജറെമിയാ 48 : 26

I trampled down the peoples in my anger, I made them drunk in my wrath, and I poured out their blood upon the ground.” Isaiah 63:6

എഫ്രായിമിലെ മദ്യപന്‍മാരുടെ ഗര്‍വിഷ്‌ഠകിരീടത്തിനും, മദോന്‍മത്തരുടെ സമ്പന്നമായ താഴ്‌വരയുടെ ശിരസ്‌സില്‍ അണിഞ്ഞിരിക്കുന്ന മഹത്തായ സൗന്‌ദര്യത്തിന്‍െറ വാടിക്കൊഴിയുന്ന പുഷ്‌പത്തിനും ദുരിതം! ഏശയ്യാ 28 : 1

അതുകൊണ്ട്‌ നീ സൂക്‌ഷിക്കണം. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്‌. അശുദ്‌ധമായതൊന്നും ഭക്‌ഷിക്കയുമരുത്‌.
ന്യായാധിപന്‍മാര്‍ 13 : 4

ആകയാല്‍ ഇസ്രായേലിന്‍െറ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്‍െറ സന്നിധിയില്‍ ശുശ്രൂഷ ചെയ്യാന്‍ റക്കാബിന്‍െറ മകന്‍ യോനാദാബിന്‌ ആണ്‍സന്തതി അറ്റുപോവുകയില്ല.
ജറെമിയാ 35 : 19

വീഞ്ഞു കുടിക്കരുതെന്നു റക്കാബിന്‍െറ പുത്രനായ യോനാദാബ്‌ നല്‍കിയ കല്‍പന അവന്‍െറ മക്കള്‍ അനുസരിക്കുന്നു. ഇന്നുവരെ അവര്‍ വീഞ്ഞു കുടിക്കാതെ പിതാവിന്‍െറ ആജ്‌ഞ അനുസരിച്ചു. ഞാന്‍ നിരന്തരം ആജ്‌ഞാപിച്ചിട്ടും നിങ്ങള്‍ എന്നെ അനുസരിക്കുന്നില്ല.
ജറെമിയാ 35 : 14

റക്കാബിന്‍െറ പുത്രനും ഞങ്ങളുടെ പിതാവുമായ യോനാദാബ്‌ നല്‍കിയ കല്‍പന ഞങ്ങള്‍ ലംഘിച്ചിട്ടില്ല. ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും പുത്രന്‍മാരും പുത്രികളും ജീവിതത്തിലൊരിക്കലും വീഞ്ഞു കുടിക്കുകയില്ല.
ജറെമിയാ 35 : 8
എന്നാല്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ വീഞ്ഞു കുടിക്കുകയില്ല. എന്തെന്നാല്‍, റക്കാബിന്‍െറ മകനും ഞങ്ങളുടെ പിതാവുമായ യോനാദാബ്‌ ഞങ്ങളോടു കല്‍പിച്ചിട്ടുണ്ട്‌: നിങ്ങളും നിങ്ങളുടെ സന്തതികളും ഒരിക്കലും വീഞ്ഞു കുടിക്കരുത്‌.
ജറെമിയാ 35 : 6

പുരോഹിതന്‍മാരും പ്രവാചകന്‍മാരും പോലും വീഞ്ഞു കുടിച്ചു മദിക്കുന്നു! ലഹരിപിടിച്ച്‌ അവര്‍ ആടിയുലയുന്നു; വീഞ്ഞ്‌ അവരെ വഴിതെറ്റിക്കുന്നു; അവര്‍ക്കു ദര്‍ശനങ്ങളില്‍ തെറ്റു പറ്റുന്നു;ന്യായവിധിയില്‍ കാലിടറുന്നു.
ഏശയ്യാ 28 : 7

മുന്തിരിയില്‍ നിന്നുള്ളതൊന്നും അവള്‍ ഭക്‌ഷിക്കരുത്‌. വീഞ്ഞോ ലഹരിപദാര്‍ഥമോ കുടിക്കരുത്‌. അശുദ്‌ധമായതൊന്നും തിന്നുകയുമരുത്‌. ഞാന്‍ അവളോട്‌ കല്‍പിച്ചതൊക്കെ അവള്‍ പാലിക്കണം.
ന്യായാധിപന്‍മാര്‍ 13 : 14

ഇസ്രായേല്‍ജനത്തോടു പറയുക, കര്‍ത്താവിനു സ്വയം സമര്‍പ്പിക്കുന്നതിനു നാസീര്‍വ്രതമെടുക്കുന്നയാള്‍ സ്‌ത്രീയായാലും പുരു ഷനായാലും, ഇപ്രകാരം ചെയ്യണം:
വീഞ്ഞും ശക്‌തിയുള്ള ലഹരിപാനീയങ്ങളും വര്‍ജിക്കണം. അവയില്‍നിന്നുണ്ടാക്കിയ വിനാഗിരി കുടിക്കരുത്‌; മുന്തിരിയില്‍നിന്നുണ്ടാക്കിയ ഏതെങ്കിലും പാനീയം കുടിക്കുകയോ പഴുത്തതോ ഉണങ്ങിയതോ ആയ മുന്തിരിങ്ങതിന്നുകയോ അരുത്‌.
സംഖ്യ 6 : 2-3

വ്രതകാലം മുഴുവന്‍മുന്തിരിയില്‍നിന്നുള്ള ഒന്നും - കുരുവോ തൊലിപോലുമോ - തിന്നരുത്‌.
സംഖ്യ 6 : 4

കര്‍ത്താവിന്‍െറ സന്നിധിയില്‍ അവന്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിശുദ്‌ധാത്‌മാവിനാല്‍ നിറയും.
ലൂക്കാ 1 : 15

നീയും പുത്രന്‍മാരും സമാഗമകൂടാരത്തിലേക്കു പോകുമ്പോള്‍ വീഞ്ഞോ ലഹരി സാധനങ്ങളോ കുടിക്കരുത്‌; കുടിച്ചാല്‍, നിങ്ങള്‍ മരിക്കും. ഇതു നിങ്ങള്‍ക്കു തലമുറതോറും ശാശ്വതമായ നിയമമായിരിക്കും.
ലേവ്യര്‍ 10 : 9

തന്‍െറ സഹഭൃത്യന്‍മാരെ മര്‍ദിക്കാനും മദ്യപന്‍മാരോടുകൂടെ ഭക്‌ഷിക്കാനും പാനം ചെയ്യാനും തുടങ്ങിയാല്‍
മത്തായി 24 : 49

എന്നാല്‍, നാസീര്‍ വ്രതക്കാരെ നിങ്ങള്‍ വീഞ്ഞു കുടിപ്പിച്ചു; പ്രവാചകന്‍മാരോടു പ്രവചിക്കരുതെന്നു കല്‍പിച്ചു.
ആമോസ്‌ 2 : 12

അകത്തെ അങ്കണത്തില്‍ പ്രവേശിക്കുമ്പോള്‍ പുരോഹിതന്‍ വീഞ്ഞു കുടിച്ചിരിക്കരുത്‌.
എസെക്കിയേല്‍ 44 : 21

നീയും പുത്രന്‍മാരും സമാഗമകൂടാരത്തിലേക്കു പോകുമ്പോള്‍ വീഞ്ഞോ ലഹരി സാധനങ്ങളോ കുടിക്കരുത്‌; കുടിച്ചാല്‍, നിങ്ങള്‍ മരിക്കും. ഇതു നിങ്ങള്‍ക്കു തലമുറതോറും ശാശ്വതമായ നിയമമായിരിക്കും.
ലേവ്യര്‍ 10 : 9

അതുപോലെതന്നെ, ഡീക്കന്മാര്‍ ഗൗരവബുദ്ധികളായിരിക്കണം: അസത്യവാദികളോ മദ്യാസക്തിക്ക്‌ അധീനരോ ഹീനമായ ലാഭേച്‌ഛയുള്ളവരോ ആയിരിക്കരുത്‌.
1 തിമോത്തേയോസ്‌ 3 : 8

പ്രായം ചെന്ന സ്‌ത്രീകള്‍ ആദരപൂര്‍വം പെരുമാറുകയും പരദൂഷണം ഒഴിവാക്കുകയും മദ്യപാനത്തിന്‌ അടിമകളാകാതിരിക്കുകയും ചെയ്യാന്‍ അവരെ ഉപദേശിക്കുക. അവര്‍ നല്ല കാര്യങ്ങള്‍ പഠിപ്പിക്കട്ടെ.
തീത്തോസ്‌ 2 : 3

അന്നു സൈന്യങ്ങളുടെ കര്‍ത്താവ്‌ വലിയ കരച്ചിലും വിലാപവും ഉളവാക്കി. തല മുണ്‍ഡനം ചെയ്യുന്നതിനും ചാക്കുടുക്കുന്നതിനും അവിടുന്ന്‌ ഇടയാക്കി.
എന്നാല്‍, അവിടെ ആഹ്‌ളാദത്തിമിര്‍പ്പ്‌! കാളകളെയും ആടുകളെയും കൊല്ലുന്നു. അവിടെ ഇറച്ചിതീറ്റിയും വീഞ്ഞുകുടിയും! നമുക്ക്‌ തിന്നുകുടിച്ചു മദിക്കാം, നാളെ നമ്മള്‍ മരിക്കും എന്ന്‌ അവര്‍ പറയുന്നു.
ഏശയ്യാ 22 : 12-13

Thursday, April 4, 2019

Alcohol

it is good not to eat meat or drink wine or do anything that causes your brother to stumble.
Romans 14:21
മാംസം ഭക്‌ഷിക്കാതെയും വീഞ്ഞു കുടിക്കാതെയും നിന്‍െറ സഹോദരനു പാപകാരണമാകുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലത്‌.
റോമാ 14 : 21

So whether you eat or drink, or whatever you do, do everything for the glory of God.
1 Corinthians 10:31
അതിനാല്‍, നിങ്ങള്‍ ഭക്‌ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവ മഹത്വത്തിനായി ചെയ്യുവിന്‍.
1 കോറിന്തോസ്‌ 10 : 31

Do to no one what you yourself hate. Do not drink wine till you become drunk or let drunkenness accompany you on your way.
Tobit 4:15
നിനക്ക്‌ അഹിതമായത്‌ അപരനോടും ചെയ്യരുത്‌. അമിതമായി മദ്യപിക്ക രുത്‌. ഉന്‍മത്തത ശീലമാക്കരുത്‌.
തോബിത്‌ 4 : 15

it is good not to eat meat or drink wine or do anything that causes your brother to stumble.
Romans 14:21
മാംസം ഭക്‌ഷിക്കാതെയും വീഞ്ഞു കുടിക്കാതെയും നിന്‍െറ സഹോദരനു പാപകാരണമാകുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലത്‌.
റോമാ 14 : 21

Ah! Those who rise early in the morning in pursuit of strong drink, lingering late inflamed by wine,
Isaiah 5:11
ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാന്‍വേണ്ടി അതിരാവിലെ ഉണരുകയും വീഞ്ഞുകുടിച്ചു മദിക്കാന്‍ വേണ്ടി ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!
ഏശയ്യാ 5 : 11

Ah! Those who are champions at drinking wine, masters at mixing drink!
Isaiah 5:22
വീഞ്ഞുകുടിക്കുന്നതില്‍ വീരന്‍മാരും വിവിധതരം മദ്യം കൂട്ടിക്കലര്‍ത്തുന്നതില്‍ വിരുതന്‍മാരും ആയവര്‍ക്കു ദുരിതം!
ഏശയ്യാ 5 : 22

Who scream? Who shout? Who have strife? Who have anxiety? Who have wounds for nothing? Who have bleary eyes? Whoever linger long over wine, whoever go around quaffing wine.
Proverbs 23:29‭-‬30
ദുരിതവും ദുഃഖവും കലഹവുംആവലാതിയും ആര്‍ക്കാണ്‌? ആര്‍ക്കാണ്‌ അകാരണമായ മുറിവുകള്‍? ആരുടെ കണ്ണാണു ചുവന്നു കലങ്ങിയത്‌?
വീഞ്ഞു കുടിച്ചു സമയം പോക്കുന്നവര്‍ക്കും വീഞ്ഞുകലര്‍ത്തി രുചിപരീക്‌ഷിക്കുന്നവര്‍ക്കും തന്നെ.
സുഭാഷിതങ്ങള്‍ 23 : 29-30

Do not look on the wine when it is red, when it sparkles in the cup. It goes down smoothly, but in the end it bites like a serpent, and stings like an adder.
Proverbs 23:31‭-‬32
ചഷകങ്ങളില്‍ വീഞ്ഞു ചെമന്നു തിളങ്ങി കവിഞ്ഞൊഴുകുന്നതു നോക്കിയിരിക്കരുത്‌.
അവസാനം അതു പാമ്പിനെപ്പോലെകടിക്കുകയും അണലിയെപ്പോലെകൊത്തുകയും ചെയ്യും.
സുഭാഷിതങ്ങള്‍ 23 : 31-32

Do not join with wine bibbers, nor with those who glut themselves on meat.
Proverbs 23:20
അമിതമായി വീഞ്ഞു കുടിക്കുകയുംമാംസം ഭക്‌ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍പ്പെടരുത്‌.
സുഭാഷിതങ്ങള്‍ 23 : 20

For drunkards and gluttons come to poverty, and lazing about clothes one in rags.
Proverbs 23:21
എന്തെന്നാല്‍ മദ്യപനും ഭോജനപ്രിയനും ദാരിദ്യ്രത്തിലകപ്പെടും; മത്തുപിടിച്ചു മയങ്ങുന്നവന്‌കീറത്തുണിയുടുക്കേണ്ടിവരും
സുഭാഷിതങ്ങള്‍ 23 : 21

Headache, bitterness, and disgrace is wine drunk amid anger and strife. Wine in excess is a snare for the fool; it lessens strength and multiplies wounds. Ben Sira 31:29‭-‬30
അമിതമായാല്‍ വീഞ്ഞ്‌ ഇടര്‍ച്ചയുംപ്രലോഭനവും ഉണ്ടാക്കുന്ന തിക്‌താനുഭവമാണ്‌.
ഉന്‍മത്തത വിഡ്‌ഢിയെ കോപിപ്പിച്ച്‌ നാശത്തിലെത്തിക്കുന്നു; അത്‌ അവന്‍െറ ശക്‌തി കെടുത്തി മുറിവു വര്‍ദ്‌ധിപ്പിക്കുന്നു. പ്രഭാഷകന്‍ 31 : 29-30

nor thieves nor the greedy nor drunkards nor slanderers nor robbers will inherit the kingdom of God. 1 Corinthians 6:10
കള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്‍മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല. 1 കോറിന്തോസ്‌ 6 : 10

Wake up, you drunkards, and weep; wail, all you wine drinkers, Over the new wine, taken away from your mouths. Joel 1:5
മദ്യപന്‍മാരേ, ഉണര്‍ന്നുവിലപിക്കുവിന്‍; വീ ഞ്ഞുകുടിക്കുന്നവരേ, നെടുവീര്‍പ്പിടുവിന്‍. മധുരിക്കുന്ന വീഞ്ഞു നിങ്ങളുടെ അധരങ്ങളില്‍നിന്നു തട്ടിമാറ്റിയിരിക്കുന്നു. ജോയേല്‍ 1 : 5

A thorn stuck in the hand of a drunkard is a proverb in the mouth of fools. Proverbs 26:9
മദ്യപന്‍െറ കൈയില്‍ തുളഞ്ഞുകയറിയമുള്ളുപോലെയാണ്‌ ഭോഷന്‍മാരുടെവായില്‍ ആപ്‌തവാക്യം. സുഭാഷിതങ്ങള്‍ 26 : 9

Your new moons and festivals I detest; they weigh me down, I tire of the load. When you spread out your hands, I will close my eyes to you; Though you pray the more, I will not listen. Your hands are full of blood!
Isaiah 1:14‭-‬15

നിങ്ങളുടെ അമാവാസികളും ഉത്‌സവങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്കു ദുസ്‌സഹമായിത്തീര്‍ന്നിരിക്കുന്നു.
നിങ്ങള്‍ കരങ്ങളുയര്‍ത്തുമ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്നു മുഖം മറയ്‌ക്കും. നിങ്ങള്‍ എത്ര പ്രാര്‍ഥിച്ചാലും ഞാന്‍ കേള്‍ക്കുകയില്ല. നിങ്ങളുടെ കരങ്ങള്‍ രക്‌തപങ്കിലമാണ്‌.
ഏശയ്യാ 1 : 14-15

But I now write to you not to associate with anyone named a brother, if he is immoral, greedy, an idolater, a slanderer, a drunkard, or a robber, not even to eat with such a person. 1 Corinthians 5:11
പ്രത്യുത, സഹോദരന്‍ എന്നു വിളിക്കപ്പെടുന്നവന്‍ അസന്‍മാര്‍ഗിയോ അത്യാഗ്രഹിയോ വിഗ്ര ഹാരാധകനോ പരദൂഷകനോ മദ്യപനോ ക ള്ളനോ ആണെന്നുകണ്ടാല്‍ അവനുമായി സംസര്‍ഗം പാടില്ലെന്നാണ്‌ ഞാന്‍ എഴുതിയത്‌. അവനുമൊരുമിച്ചു ഭക്‌ഷണം കഴിക്കുകപോലുമരുത്‌. 1 കോറിന്തോസ്‌ 5 : 11

When they are parched, I will set drink before them to make them drunk, that they may be overcome with everlasting sleep, never to awaken— oracle of the Lord . Jeremiah 51:39
ആര്‍ത്തിപൂണ്ട അവര്‍ക്കു ഞാന്‍ വിരുന്നൊരുക്കും. കുടിച്ചു മദിച്ച്‌ അവര്‍ ബോധമറ്റു വീഴും. ഉണരാത്തനിദ്രയില്‍ അവര്‍ അമരും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ജറെമിയാ 51 : 39

where they shall say to the elders of the city, “This son of ours is a stubborn and rebellious fellow who will not listen to us; he is a glutton and a drunkard.”  Then all his fellow citizens shall stone him to death. Thus shall you purge the evil from your midst, and all Israel will hear and be afraid. Deuteronomy 21:20‭-‬21
അവരോടു പറയണം: ഞങ്ങളുടെ ഈ മകന്‍ ദുര്‍വാശിക്കാരനും ധിക്കാരിയുമാണ്‌; അവന്‍ ഞങ്ങളെ അനുസരിക്കുന്നില്ല. ഭോജനപ്രിയനും മദ്യപനുമാണ്‌.
അപ്പോള്‍ പട്ടണവാസികള്‍ അവനെ കല്ലെറിഞ്ഞു കൊല്ലണം. അങ്ങനെ ആ തിന്‍മ നിങ്ങളുടെയിടയില്‍നിന്ന്‌ നീക്കിക്കളയണം. ഇസ്രായേല്‍ മുഴുവന്‍ ഇതു കേട്ടു ഭയപ്പെടട്ടെ. നിയമാവര്‍ത്തനം 21 : 20-21

Make him drunk because he set himself over against the Lord ; let Moab swim in his vomit and become a laughing stock. Jeremiah 48:26
കര്‍ത്താവിനെതിരേ തന്നത്താന്‍ ഉയര്‍ത്തിയതിനാല്‍ മൊവാബിനെ ഉന്‍മത്തനാക്കുക. അവന്‍ ഛര്‍ദിയില്‍ കിടന്നുരുളട്ടെ. അവനും അവമാനിതനാകട്ടെ. ജറെമിയാ 48 : 26

I trampled down the peoples in my anger, I made them drunk in my wrath, and I poured out their blood upon the ground.” Isaiah 63:6

Ah! majestic garland of the drunkards of Ephraim, Fading blooms of his glorious beauty, at the head of the fertile valley, upon those stupefied with wine. Isaiah 28:1
എഫ്രായിമിലെ മദ്യപന്‍മാരുടെ ഗര്‍വിഷ്‌ഠകിരീടത്തിനും, മദോന്‍മത്തരുടെ സമ്പന്നമായ താഴ്‌വരയുടെ ശിരസ്‌സില്‍ അണിഞ്ഞിരിക്കുന്ന മഹത്തായ സൗന്‌ദര്യത്തിന്‍െറ വാടിക്കൊഴിയുന്ന പുഷ്‌പത്തിനും ദുരിതം! ഏശയ്യാ 28 : 1

Now, then, be careful to drink no wine or beer and to eat nothing unclean,
Judges 13:4
അതുകൊണ്ട്‌ നീ സൂക്‌ഷിക്കണം. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്‌. അശുദ്‌ധമായതൊന്നും ഭക്‌ഷിക്കയുമരുത്‌.
ന്യായാധിപന്‍മാര്‍ 13 : 4

therefore, thus says the Lord of hosts, the God of Israel: Never shall there fail to be a descendant of Jonadab, Rechab’s son, standing in my presence.
Jeremiah 35:19
ആകയാല്‍ ഇസ്രായേലിന്‍െറ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്‍െറ സന്നിധിയില്‍ ശുശ്രൂഷ ചെയ്യാന്‍ റക്കാബിന്‍െറ മകന്‍ യോനാദാബിന്‌ ആണ്‍സന്തതി അറ്റുപോവുകയില്ല.
ജറെമിയാ 35 : 19

The words of Jonadab, Rechab’s son, by which he commanded his children not to drink wine, have been upheld: to this day they have not drunk wine; they obeyed their ancestor’s command. I, however, have spoken to you time and again. But you did not obey me!
Jeremiah 35:14
വീഞ്ഞു കുടിക്കരുതെന്നു റക്കാബിന്‍െറ പുത്രനായ യോനാദാബ്‌ നല്‍കിയ കല്‍പന അവന്‍െറ മക്കള്‍ അനുസരിക്കുന്നു. ഇന്നുവരെ അവര്‍ വീഞ്ഞു കുടിക്കാതെ പിതാവിന്‍െറ ആജ്‌ഞ അനുസരിച്ചു. ഞാന്‍ നിരന്തരം ആജ്‌ഞാപിച്ചിട്ടും നിങ്ങള്‍ എന്നെ അനുസരിക്കുന്നില്ല.
ജറെമിയാ 35 : 14

We have obeyed Jonadab, Rechab’s son, our father, in everything that he commanded us: not drinking wine as long as we live—neither we nor our wives nor our sons nor our daughters;
Jeremiah 35:8
റക്കാബിന്‍െറ പുത്രനും ഞങ്ങളുടെ പിതാവുമായ യോനാദാബ്‌ നല്‍കിയ കല്‍പന ഞങ്ങള്‍ ലംഘിച്ചിട്ടില്ല. ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും പുത്രന്‍മാരും പുത്രികളും ജീവിതത്തിലൊരിക്കലും വീഞ്ഞു കുടിക്കുകയില്ല.
ജറെമിയാ 35 : 8

“We do not drink wine,” they said to me; “Jonadab, Rechab’s son, our father, commanded us, ‘Neither you nor your children shall ever drink wine.
Jeremiah 35:6
എന്നാല്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ വീഞ്ഞു കുടിക്കുകയില്ല. എന്തെന്നാല്‍, റക്കാബിന്‍െറ മകനും ഞങ്ങളുടെ പിതാവുമായ യോനാദാബ്‌ ഞങ്ങളോടു കല്‍പിച്ചിട്ടുണ്ട്‌: നിങ്ങളും നിങ്ങളുടെ സന്തതികളും ഒരിക്കലും വീഞ്ഞു കുടിക്കരുത്‌.
ജറെമിയാ 35 : 6

But these also stagger from wine and stumble from strong drink: Priest and prophet stagger from strong drink, overpowered by wine; They are confused by strong drink, they stagger in their visions, they totter when giving judgment.
Isaiah 28:7
പുരോഹിതന്‍മാരും പ്രവാചകന്‍മാരും പോലും വീഞ്ഞു കുടിച്ചു മദിക്കുന്നു! ലഹരിപിടിച്ച്‌ അവര്‍ ആടിയുലയുന്നു; വീഞ്ഞ്‌ അവരെ വഴിതെറ്റിക്കുന്നു; അവര്‍ക്കു ദര്‍ശനങ്ങളില്‍ തെറ്റു പറ്റുന്നു;ന്യായവിധിയില്‍ കാലിടറുന്നു.
ഏശയ്യാ 28 : 7

She must not eat anything that comes from the vine, she must not drink wine or beer, and she must not eat anything unclean. Let her observe all that I have commanded her.
Judges 13:14
മുന്തിരിയില്‍ നിന്നുള്ളതൊന്നും അവള്‍ ഭക്‌ഷിക്കരുത്‌. വീഞ്ഞോ ലഹരിപദാര്‍ഥമോ കുടിക്കരുത്‌. അശുദ്‌ധമായതൊന്നും തിന്നുകയുമരുത്‌. ഞാന്‍ അവളോട്‌ കല്‍പിച്ചതൊക്കെ അവള്‍ പാലിക്കണം.
ന്യായാധിപന്‍മാര്‍ 13 : 14

Speak to the Israelites and tell them: When men or women solemnly take the nazirite vow to dedicate themselves to the Lord , they shall abstain from wine and strong drink; they may neither drink wine vinegar, other vinegar, or any kind of grape juice, nor eat either fresh or dried grapes.
Numbers 6:2‭-‬3
ഇസ്രായേല്‍ജനത്തോടു പറയുക, കര്‍ത്താവിനു സ്വയം സമര്‍പ്പിക്കുന്നതിനു നാസീര്‍വ്രതമെടുക്കുന്നയാള്‍ സ്‌ത്രീയായാലും പുരു ഷനായാലും, ഇപ്രകാരം ചെയ്യണം:
വീഞ്ഞും ശക്‌തിയുള്ള ലഹരിപാനീയങ്ങളും വര്‍ജിക്കണം. അവയില്‍നിന്നുണ്ടാക്കിയ വിനാഗിരി കുടിക്കരുത്‌; മുന്തിരിയില്‍നിന്നുണ്ടാക്കിയ ഏതെങ്കിലും പാനീയം കുടിക്കുകയോ പഴുത്തതോ ഉണങ്ങിയതോ ആയ മുന്തിരിങ്ങതിന്നുകയോ അരുത്‌.
സംഖ്യ 6 : 2-3

As long as they are nazirites they shall not eat anything of the produce of the grapevine; not even the seeds or the skins.
Numbers 6:4
വ്രതകാലം മുഴുവന്‍മുന്തിരിയില്‍നിന്നുള്ള ഒന്നും - കുരുവോ തൊലിപോലുമോ - തിന്നരുത്‌.
സംഖ്യ 6 : 4

for he will be great in the sight of [the] Lord. He will drink neither wine nor strong drink. He will be filled with the holy Spirit even from his mother’s womb,
Luke 1:15
കര്‍ത്താവിന്‍െറ സന്നിധിയില്‍ അവന്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിശുദ്‌ധാത്‌മാവിനാല്‍ നിറയും.
ലൂക്കാ 1 : 15

When you are to go to the tent of meeting, you and your sons are forbidden, by a perpetual statute throughout your generations, to drink any wine or strong drink, lest you die.
Leviticus 10:9
നീയും പുത്രന്‍മാരും സമാഗമകൂടാരത്തിലേക്കു പോകുമ്പോള്‍ വീഞ്ഞോ ലഹരി സാധനങ്ങളോ കുടിക്കരുത്‌; കുടിച്ചാല്‍, നിങ്ങള്‍ മരിക്കും. ഇതു നിങ്ങള്‍ക്കു തലമുറതോറും ശാശ്വതമായ നിയമമായിരിക്കും.
ലേവ്യര്‍ 10 : 9

and begins to beat his fellow servants, and eat and drink with drunkards,
Matthew 24:49
തന്‍െറ സഹഭൃത്യന്‍മാരെ മര്‍ദിക്കാനും മദ്യപന്‍മാരോടുകൂടെ ഭക്‌ഷിക്കാനും പാനം ചെയ്യാനും തുടങ്ങിയാല്‍
മത്തായി 24 : 49

But you made the nazirites drink wine, and commanded the prophets, “Do not prophesy!”
Amos 2:12
എന്നാല്‍, നാസീര്‍ വ്രതക്കാരെ നിങ്ങള്‍ വീഞ്ഞു കുടിപ്പിച്ചു; പ്രവാചകന്‍മാരോടു പ്രവചിക്കരുതെന്നു കല്‍പിച്ചു.
ആമോസ്‌ 2 : 12

No priest shall drink wine before he enters the inner court.
Ezekiel 44:21
അകത്തെ അങ്കണത്തില്‍ പ്രവേശിക്കുമ്പോള്‍ പുരോഹിതന്‍ വീഞ്ഞു കുടിച്ചിരിക്കരുത്‌.
എസെക്കിയേല്‍ 44 : 21

When you are to go to the tent of meeting, you and your sons are forbidden, by a perpetual statute throughout your generations, to drink any wine or strong drink, lest you die.
Leviticus 10:9
നീയും പുത്രന്‍മാരും സമാഗമകൂടാരത്തിലേക്കു പോകുമ്പോള്‍ വീഞ്ഞോ ലഹരി സാധനങ്ങളോ കുടിക്കരുത്‌; കുടിച്ചാല്‍, നിങ്ങള്‍ മരിക്കും. ഇതു നിങ്ങള്‍ക്കു തലമുറതോറും ശാശ്വതമായ നിയമമായിരിക്കും.
ലേവ്യര്‍ 10 : 9

Similarly, deacons must be dignified, not deceitful, not addicted to drink, not greedy for sordid gain,
1 Timothy 3:8
അതുപോലെതന്നെ, ഡീക്കന്മാര്‍ ഗൗരവബുദ്ധികളായിരിക്കണം: അസത്യവാദികളോ മദ്യാസക്തിക്ക്‌ അധീനരോ ഹീനമായ ലാഭേച്‌ഛയുള്ളവരോ ആയിരിക്കരുത്‌.
1 തിമോത്തേയോസ്‌ 3 : 8

Similarly, older women should be reverent in their behavior, not slanderers, not addicted to drink, teaching what is good,
Titus 2:3
പ്രായം ചെന്ന സ്‌ത്രീകള്‍ ആദരപൂര്‍വം പെരുമാറുകയും പരദൂഷണം ഒഴിവാക്കുകയും മദ്യപാനത്തിന്‌ അടിമകളാകാതിരിക്കുകയും ചെയ്യാന്‍ അവരെ ഉപദേശിക്കുക. അവര്‍ നല്ല കാര്യങ്ങള്‍ പഠിപ്പിക്കട്ടെ.
തീത്തോസ്‌ 2 : 3

On that day the Lord, the G od of hosts, called For weeping and mourning, for shaving the head and wearing sackcloth. But look! instead, there was celebration and joy, slaughtering cattle and butchering sheep, Eating meat and drinking wine: “Eat and drink, for tomorrow we die!”
Isaiah 22:12‭-‬13
അന്നു സൈന്യങ്ങളുടെ കര്‍ത്താവ്‌ വലിയ കരച്ചിലും വിലാപവും ഉളവാക്കി. തല മുണ്‍ഡനം ചെയ്യുന്നതിനും ചാക്കുടുക്കുന്നതിനും അവിടുന്ന്‌ ഇടയാക്കി.
എന്നാല്‍, അവിടെ ആഹ്‌ളാദത്തിമിര്‍പ്പ്‌! കാളകളെയും ആടുകളെയും കൊല്ലുന്നു. അവിടെ ഇറച്ചിതീറ്റിയും വീഞ്ഞുകുടിയും! നമുക്ക്‌ തിന്നുകുടിച്ചു മദിക്കാം, നാളെ നമ്മള്‍ മരിക്കും എന്ന്‌ അവര്‍ പറയുന്നു.
ഏശയ്യാ 22 : 12-13